ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു
ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്
ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടുത്ത ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വയനാട് ജില്ലയില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍. എന്നാല്‍ ഞായറാഴ്ച അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ ജില്ലകളിലും ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വേനല്‍മഴ എത്തിയതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വിവിധ ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന താപനിലയുടെ തോതില്‍ കുറവുണ്ട്. ഇന്ന് ( വെള്ളിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ (സാധാരണയെക്കാള്‍ 2 - 3°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്
ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com