കാമുകിയെ കൊലപ്പെടുത്തി തലച്ചോര്‍ വറുത്തുതിന്നു; രക്തം കുടിച്ചു; അതിരുകളില്ലാത്ത ക്രൂരതയ്ക്ക് 19 വര്‍ഷം തടവ്

കാമുകിയെ കൊലപ്പെടുത്തി തലച്ചോര്‍ വറുത്തുതിന്നു - രക്തം കുടിച്ചു - അതിരുകളില്ലാത്ത ക്രൂരതയ്ക്ക് 19 വര്‍ഷം തടവ്
കാമുകിയെ കൊലപ്പെടുത്തി തലച്ചോര്‍ വറുത്തുതിന്നു; രക്തം കുടിച്ചു; അതിരുകളില്ലാത്ത ക്രൂരതയ്ക്ക് 19 വര്‍ഷം തടവ്


മോസ്‌കോ: സാത്താന്‍ സേവയ്ക്കായി കാമുകിയെ കൊലപ്പെടുത്തി തലച്ചോര്‍ വറുത്തുതിന്ന യുവാവിനു 19 വര്‍ഷം ജയില്‍ശിക്ഷ.റഷ്യയിലാണ് സംഭവം. ദിമിത്രി ലൂച്ചിന്‍ (23) ആണ് കാമുകി ഓള്‍ഗ ബുഡനോവ (45) യെ സാത്താന്‍ സേവയ്ക്കായി കൊലപ്പെടുത്തിയത്. പരമ്പര കൊലപാതകികളെപ്പറ്റി ഓണ്‍ലൈനില്‍ വായിച്ച് പഠിച്ചശേഷമാണ് ദിമിത്രി കൊല നടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഒരു അവധിദിവസം ബുഡനോവയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു. പ്രണയപൂര്‍വ്വം കാമുകിയോട് ഇടപെട്ട ഇയാള്‍ അത്താഴ വിരുന്നിന് ശേഷം വൈന്‍കുപ്പികൊണ്ട് കാമുകിയെ തലയ്ക്കടിച്ച് കൊന്നു. മരണം ഉറപ്പായതോടെ ഇയാള്‍ രക്തം കൊണ്ട് വാതിലുകളില്‍ സാത്താന്റെ അടയാളം വരച്ചു. പിന്നീട് ബുഡനോവയുടെ ശരീരത്തില്‍ നിന്ന് മാംസം പച്ചയ്ക്ക് തിന്നാന്‍ തുടങ്ങി. കാമുകിയുടെ തല പിളര്‍ത്ത് തലച്ചോര്‍ പൊരിച്ചു കഴിച്ച ഇയാള്‍ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചുനോക്കിയപ്പോള്‍ മാംസത്തിന്റെ രുചി ഇഷ്ടപ്പെട്ടതോടെയാണ് കൂടുതല്‍ മാംസം കഴിക്കാന്‍  പ്രോരിപ്പിച്ചതെന്ന് യുവാവ് മെഴി നല്‍കിയിരുന്നു.

ശേഷം വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഒരു ചെവി പൂച്ചയ്ക്ക് നല്‍കി. ക്രൂരതയ്ക്കുശേഷം   സാത്താനെ കാത്തിരുന്നെങ്കിലും വന്നില്ലെന്നു ദിമിത്രി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയാണ് അയാള്‍ സാത്താന്‍സേവയുടെ ആരാധകനായത്. തുടര്‍ന്നാണു സാത്താനെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചത്.അലക്‌സാണ്ടര്‍ ഡെവോവ എന്ന അയല്‍ക്കാരന്‍ ഈ ദൃശ്യങ്ങള്‍ കണ്ടതാണ് കേസില്‍ വഴിത്തിരിവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com