ലൈംഗിക ബന്ധത്തില്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമമാകുമെന്ന് കാനഡ സുപ്രീം കോടതി

ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധന ഉറ പങ്കാളി ഉപേക്ഷിച്ചതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം
ലൈംഗിക ബന്ധത്തില്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമമാകുമെന്ന് കാനഡ സുപ്രീം കോടതി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പങ്കാളികള്‍ വാക്ക് പാലിച്ചില്ലെങ്കില്‍ അത് ലൈംഗിക അതിക്രമമായി കണക്കാക്കാമെന്ന് കാനഡ സുപ്രീം കോടതി. കാനഡയിലെ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണിത്.ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധന ഉറ പങ്കാളി ഉപേക്ഷിച്ചതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീ സമ്മതിച്ചു. പക്ഷെ രണ്ട് വ്യവസ്ഥകള്‍ സ്ത്രീ മുന്നോട്ടുവെച്ചു. ഒന്ന് റിവേറ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണം. രണ്ട് ലൈംഗിക ബന്ധത്തിനിടയില്‍ എന്തെങ്കിലും ഇഷ്ടമില്ലാത്ത രീതിയില്‍ റിവേറ പ്രവര്‍ത്തിച്ചാല്‍ ഉടനടി താന്‍ പ്രതിഷേധിച്ച് പിന്‍മാറും.

വ്യവസ്ഥകള്‍ പാലിക്കാന്‍ റിവേറ തയ്യാറായി. എന്നാല്‍ ലൈംഗിക ബന്ധത്തിനിടയില്‍ അദ്ദേഹം ഗര്‍ഭനിരോധന ഉറ മാറ്റിവെച്ചു. അതോടെ സ്ത്രീ പ്രതിഷേധിച്ചു പിന്‍മാറി. അവള്‍ റിവേറക്കെതിരെ പോലീസില്‍ പരാതി നല്‍കി.

കേസ് ടൊറാന്‍ഡോയിലെ സുപ്രീം കോടതി പരിശോധിക്കുകയും വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി കീഴ്‌ക്കോടതിയില്‍ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കണം. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വര്‍ഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.

റിവേറയുടെയും സ്ത്രീയുടെയും  വാദങ്ങള്‍ കോടതി വിശദമായി കേട്ടിരുന്നു. വാക്ക് പാലിക്കാതെ റിവേറ പ്രവര്‍ത്തിക്കുകയും ലൈംഗിക പേക്കൂത്തുകള്‍ നടത്തുകയും സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാല്‍ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

ഗര്‍ഭനിരോധന ഉറ വേണമെന്ന് തുടക്കം മുതല്‍ക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളില്‍ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനപൂര്‍വം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലര്‍ത്തിയപ്പോള്‍ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്. 

സ്ത്രീയെ മുടിക്ക് പിടിച്ച് വലിച്ച് മാറ്റിനിര്‍ത്തി ബലം പ്രയോഗിച്ചായിരുന്നു തുടര്‍ന്ന് ലൈംഗികബന്ധം. പത്ത് മിനിറ്റിന് ശേഷം റിവേറ മുറിയില്‍ നിന്ന് അപ്രത്യക്ഷനായി. എതിര്‍ വിസ്താരത്തില്‍ റിവേറ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. പക്ഷെ റിവേറയുടെ വാദം പാടെ തള്ളിക്കൊണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്. 

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന് റിവേറ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വാക്ക് ലംഘിക്കുകയാണുണ്ടായതെന്ന് കോടതി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com