വാഷിങ്ടണ്‍ : ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. ആഗോളവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തിന് അടുത്ത് ആളുകൾക്ക് രോഗം ഭേദമായി. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്.
ലോകത്താകെ 36,45,539 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 252,396 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 11,95,070 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. ചികിൽസയിലുള്ള 49,637 പേരുടെ നില അതീവഗുരുതരമാണ്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 1,212,835 ആയി. 69,921 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 896 പേർ മരിച്ചു.1,88,027 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്. റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: സ്പെയിൻ- 2,48,301, ഇറ്റലി- 2,11,938, ബ്രിട്ടൻ- 1,90,584, ഫ്രാൻസ്- 1,69,462, ജർമനി- 1,66,152 , റഷ്യ- 1,45,268, തുർക്കി- 1,27,659, ഇറാൻ- 98,647. വിവിധ രാജ്യങ്ങളിലെ കോവിഡ് മരണസംഖ്യ ഇപ്രകാരമാണ്. സ്പെയിൻ- 25,428, ഇറ്റലി- 29,079, ഫ്രാൻസ്- 25,201, ജർമനി- 6,993, ബ്രിട്ടൻ- 28,734, തുർക്കി- 3,461, ഇറാൻ- 6,277, റഷ്യ- 1,356. അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ