രാജ്യത്തെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി; 136 പുരുഷന്‍മാരെ പീഡിപ്പിച്ചു; 36കാരന് 30വര്‍ഷം ജീവപര്യന്തം തടവ്

മയക്കുമരുന്ന് നല്‍കി 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം
രാജ്യത്തെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി; 136 പുരുഷന്‍മാരെ പീഡിപ്പിച്ചു; 36കാരന് 30വര്‍ഷം ജീവപര്യന്തം തടവ്

ലണ്ടന്‍: മയക്കുമരുന്ന് നല്‍കി 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം. ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിയായ റെയ്ന്‍ഹാര്‍ഡ് സിനാഗയെയാണ് പീഡനക്കേസില്‍ മാഞ്ചസ്റ്റര്‍ കോടതി 30 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആളുകളെ പീഡിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്തൊനീഷ്യയിലെ ജാംബി പ്രവശ്യയില്‍ നിന്നുള്ള പ്രതി ഉന്നത വിദ്യാഭ്യാസത്തിനായാണ് യുകെയില്‍ എത്തിയത്. രാത്രികാലങ്ങളില്‍ ചെറുപ്പക്കാര്‍ക്കൊപ്പം മദ്യപിച്ചശേഷം മയക്കുമരുന്ന് നല്‍കിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പലരും പീഡനം അറിഞ്ഞിരുന്നില്ല. എന്നാല്‍, പീഡനത്തിന് ഇരയായ ഒരാള്‍ ഇടയ്ക്ക് എണീക്കുകയും ഇയാളെ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് പരാതി നല്‍കി. ഇരകളില്‍ ഒരാള്‍ ഇയാളെ ചെകുത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 30 വര്‍ഷമെങ്കിലും പ്രതി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
 
ക്രൗണ്‍ പ്രോസിക്യൂഷന്‍ പറയുന്നത് അനുസരിച്ച് പ്രതിയായ സിനാഗ 159 കുറ്റകൃത്യങ്ങളാണ് ചെയ്തത്. ഇതില്‍ 136 പീഡനങ്ങളും എട്ട് പീഡനശ്രമവും ഉള്‍പ്പെടും. 2018 ജൂണില്‍ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ല്‍ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതല്‍ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയെ പുറത്തുവിടുന്നത് സുരക്ഷിതമല്ലെന്നാണ് വിധിപ്രസ്താവിച്ച് ജഡ്ജി വ്യക്തമാക്കിയത്. സിനാഗ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു. പിടിയിലായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്നും നിരവധി മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള പീഡനദൃശ്യങ്ങള്‍ കണ്ടെത്തി. മദ്യക്കുപ്പികളും ലഹരിമരുന്നുകളും കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com