റിയാദ്: കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി കർഫ്യു വ്യവസ്ഥകളിൽ ഇളവുവരുത്താൻ സൗദി അറേബ്യ. കടുത്ത നിബന്ധനകളോടെ പള്ളികൾ ആരാധനക്കായി തുറന്നു കൊടുക്കാനാണു തീരുമാനം. ഞായറാഴ്ച മുതൽ പൊതുമേഖലയിലെ ജീവനക്കാര്‍ ജോലിയില്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശവുമുണ്ട്.
ഇന്ന് 1644 പേർക്കാണ് സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചത്. റിയാദ് 611, ജിദ്ദ 360, മക്ക 148, ദമാം 101, ഹൊഫൂഫ് 91, മദീന 50, ഖോബാർ 46, ദഹ്റാൻ 25, തായിഫ് 22, ഹായിൽ 20, അൽ മബ്രാസ് 17, ജുബൈൽ 17, തബൂക് 16, ഖുലൈസ് 15, ഖതീഫ് 13, അബ്ഖൈഖ് 13, നജ്റാൻ 5, ബുറൈദ 4 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 24 മണിക്കൂറിനുള്ളിൽ 16 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണം 441 ആയി. ഇവിടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 80185 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ