വാഷിംഗ്ടൺ: അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ വെടിവയ്പ്പ്. വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം.
പതിനഞ്ചുകാരനാണ് വെടിയുതിർത്തത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് കൈത്തോക്കും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരും വിദ്യാർഥികളാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആക്രമണം നടന്നത്.
വെടിവെയ്പ്പ് നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ വെടിവയ്പ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 15 മുതൽ 20 തവണ പ്രതി വെടിയുതിർത്തതായാണ് റിപ്പോർട്ട്. പരിക്കേറ്റ എട്ടുപേരിൽ ഒരു അധ്യാപകനും ഉൾപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ