ലണ്ടൻ: 12മുതൽ 15വയസ്സു വരെ പ്രായക്കാർക്കും ഫൈസർ കോവിഡ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകിയ യൂറോപ്യൻ യൂണിയൻ. വാക്സിനെടുക്കുന്നത് കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക് വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി (യുഎംഎ) അറിയിച്ചു. 16 വയസ്സു മുതലുള്ളവർക്ക് കുത്തിവെപ്പ് നേരത്തെ ബാധകമാക്കിയിരുന്നു.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ കുട്ടികൾക്കും വാക്സിൻ നൽകേണ്ടത് അനിവാര്യമാണെന്ന് യുഎംഎ മേധാവി മാർകോ കവലേരി പറഞ്ഞു. ഈ പ്രായക്കാർക്ക് രണ്ടു ഡോസ് വാക്സിനാണ് ആവശ്യം. ചുരുങ്ങിയത് രണ്ടാഴ്ച ഇടവേളയിലാണ് വാക്സിനെടുക്കേണ്ടത്. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു.
അമേരിക്കയും കനഡയും നേരത്തെ ഫൈസർ വാക്സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. വ്യാഴാഴ്ച ജർമനിയും കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ