12 സെന്റിമീറ്റര്‍ നീളമുള്ള 'വാല്‍', അറ്റത്ത് പന്ത് പോലെ ഉരുണ്ടഭാഗം; 'അപൂര്‍വ്വ' കുഞ്ഞ്, ഞെട്ടി ശാസ്ത്രലോകം 

കുട്ടികളുടെ മെഡിക്കല്‍ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായി ബ്രസീലില്‍ ജനിച്ച കുഞ്ഞിന് 'വാല്‍'
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്രസീലിയ: കുട്ടികളുടെ മെഡിക്കല്‍ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായി ബ്രസീലില്‍ ജനിച്ച കുഞ്ഞിന് 'വാല്‍'. 12 സെന്റിമീറ്റര്‍ നീളമുള്ള വാലിന്റെ ആകൃതിയിലുള്ള ശരീരഭാഗവുമായാണ് കുഞ്ഞ് ജനിച്ചത്. അറ്റത്ത് പന്ത് പോലെ ഉരുണ്ടഭാഗത്തോട് കൂടിയ വാല്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

വാലിന് സമാനമായ ശരീരഭാഗവുമായി കുഞ്ഞ് ജനിച്ചത് മെഡിക്കല്‍ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.  ഫോര്‍ട്ടലേസ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയായ ആല്‍ബര്‍ട്ട് സാബിനിലാണ് കുട്ടി ജനിച്ചത്. വാലുമായി ജനിച്ച കുഞ്ഞിന്റെ ചിത്രം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് സര്‍ജറി കേസ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചു.

മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ വാലിന് സമാനമായ ശരീരഭാഗം പരിശോധനയ്ക്ക് വിധേയമാക്കി. അല്‍ട്രാ സൗണ്ട് സ്‌കാനില്‍ ആശങ്കപ്പെടേണ്ടതായി ഒന്നും കണ്ടെത്തിയില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഗര്‍ഭസ്ഥ ശിശുവില്‍ ഇത്തരത്തില്‍ വാലിന് സമാനമായ ശരീരഭാഗം കാണാറുണ്ട്. എന്നാല്‍ ശരീരത്തിന് അകത്തേയ്ക്ക് തന്നെ ചുരുങ്ങി പോകുന്നതാണ് പതിവ്. എന്നാല്‍ വാല് പോലെ ശരീരഭാഗം വളരുന്നത് അപൂര്‍വ്വം കേസുകളില്‍ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുട്ടികളുടെ മെഡിക്കല്‍ ചരിത്രത്തില്‍ ഇത്തരത്തില്‍ 40 കേസുകള്‍ മാത്രമാണ്് ലോകവ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോശങ്ങളും രക്തകുഴലുകളും അടങ്ങുന്നതാണ് ഇത്തരം ശരീരഭാഗമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com