ന്യൂയോർക്ക്: അമേരിക്കയിൽ ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് 41 മരണം. ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ് ഐഡ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്.
എട്ട് പേർ ന്യൂയോർക്കിൽ മരിച്ചു. ഇതിൽ രണ്ട് വയസുള്ള ഒരു കുട്ടിയും ഉൾപ്പടുന്നു. ന്യൂജേഴ്സിയിൽ എട്ട് പേർക്കും പെൻസിൽവാനിയയിലെ സബർബൻ മോണ്ട്ഗോമറി കൗണ്ടിയിൽ മൂന്ന് പേർക്കും ജീവൻ നഷ്ടമായി. ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി.
സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ജനങ്ങൾ വീടുകളിൽ കഴിയണമെന്ന് ന്യൂയോർക് സിറ്റി മേയർ പറഞ്ഞു. തെക്കന്‍ അമേരിക്കയില്‍ കനത്ത നാശനഷ്ടമാണ് ഐഡ സൃഷ്ടിച്ചത്. പിന്നാലെ കാറ്റഗറി നാലിൽ പെട്ട ഐഡ വടക്കൻ മേഖലയിലേക്ക് നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കുകയായിരുന്നു. മിസിസിപ്പി, ലൂസിയാന, അലബാമ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. യുഎസിൽ 10 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ