ഡെൽറ്റയേക്കാൾ ഉയർന്ന് മരണ നിരക്ക്; അമേരിക്കയിൽ ഒമൈക്രോൺ അതിവേ​ഗം പടരുന്നു

ഡെൽറ്റയേക്കാൾ ഉയർന്ന് മരണ നിരക്ക്; അമേരിക്കയിൽ ഒമൈക്രോൺ അതിവേ​ഗം പടരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: അമേരിക്കയിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നുപിടിക്കുന്നു. രോഗ ബാധിതരുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ കുറവുണ്ട്. എന്നാൽ മരണ നിരക്ക് ക്രമാതീതമായി ഉയരുന്നതാണ് ആശങ്കയാകുന്നത്. 

ഓരോ ദിവസവും രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണം അപകടരമാവിധം ഉയർന്ന നിലയിൽ തുടരുന്നുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമൈക്രോൺ വ്യാപനം. മരണ നിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്നു നിൽക്കുന്നു. 

2,267 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസിൽ റിപ്പോർട്ടിൽ ചെയ്തത് വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഒമൈക്രോൺ വകഭേദം പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഒമൈക്രോൺ തരംഗം ഉയർന്നു വരാമെന്നും മരണ നിരക്കിൽ വൻ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലിഫോർണിയ സർവകലാശാലയിലെ പൊതുജനാരോഗ്യ വിദഗ്ധൻ ആന്റണി നോയമർ പ്രതികരിച്ചു.

ഡെൽറ്റ വകഭേദത്തെ അപകേഷിച്ച് ഒമൈക്രോൺ ബാധിതരിൽ രോഗ ലക്ഷണങ്ങൾ വളരെ കുറവാണ്. ഭൂരിഭാഗം പേരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലതാനും. 

ആരോഗ്യം കുറഞ്ഞവരിലും വയോജനങ്ങളിലും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മരണ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വാക്സിൻ എടുക്കാത്തവരിലാണ് കുടൂതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

905,661പേരാണ് യുഎസിൽ കോവിഡ് ബാധിച്ചത് ഇതുവരെ മരിച്ചത്. കോവിഡ് വ്യാപനത്തിൽ ജീവനക്കാരുടെ ക്ഷാമത്താൽ ആശുപത്രികളും വലയുന്നു. വാക്സിനുകൾ കൃത്യമായി എടുത്തവർ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അണുബാധയ്ക്കെതിരായ വാക്സിൻ ഫല പ്രാപ്തി കുറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com