കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍; സൈനിക ടാങ്കുകള്‍ ഗാസയില്‍; ശക്തമായ സ്‌ഫോടനങ്ങള്‍

ഹമാസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ. ഗാസ മുനമ്പിലെ ഷാതി അഭയാർഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം / പിടിഐ
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ. ഗാസ മുനമ്പിലെ ഷാതി അഭയാർഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം / പിടിഐ

ഗാസ: ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗോസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. 

ഹമാസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.

വ്യോമ സേനയുടെ പിന്തുണയിലാണ് കര യുദ്ധം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ ഇതുവരെയായി 7326 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഗാസയില്‍ ജല വിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറാായി. ജനങ്ങള്‍ ഗുരുതര പ്രതിസന്ധിയും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതായി യുഎന്‍ ദുരിതാശ്വാസ ഏജന്‍സി മുന്നറിയിപ്പു നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com