ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ബൈഡന്‍

ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം

അമ്മാന്‍: ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്നും യു എസ് അറിയിച്ചു.

ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/
മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ട അടി: ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

അതേസമയം അതിര്‍ത്തിക്ക് പുറത്തുള്ള യു എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com