ന്യൂഡൽഹി: കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അലിപുരിലായിരുന്നു സംഭവം. സെപ്റ്റംബർ 19 മുതൽ പെൺകുട്ടികളെ കാണാനില്ലായിരുന്നു.
ഇതു സംബന്ധിച്ച് വീട്ടുകാർ പരാതി നൽകിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വടക്കുകിഴക്കൻ ഡൽഹിയിലെ സോലാംപുർ പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നൽകിയിരുന്നത്. ബസ് ടെർമിനിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടികൾ. ഇവർ പിന്നീട് മടങ്ങിയെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ഇവരുടെ മൃതദേഹമാണ് പൊലീസിന് കണ്ടെത്താനായത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ പരിക്കേറ്റതിന്റെ പാടുകളൊന്നും കാണാനില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുയെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ