റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക്; തിങ്കളാഴ്ച വരെ കനത്ത മഴ

ദേശീയ ദുരന്തപ്രതികരണ സേനയുടെ 8 സംഘങ്ങളിലായി 400 പേരെത്തി. 6 സംഘങ്ങളെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ വിന്യസിച്ചു
റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക്; തിങ്കളാഴ്ച വരെ കനത്ത മഴ


തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതിനെത്തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തിലാണ് മാറ്റം. നിലവില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. അതേസമയം തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയിലാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ ഇന്നു മുതല്‍ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 

ശനിയാഴ്ച ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമഴയ്ക്കുള്ള യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. 

ദേശീയ ദുരന്തപ്രതികരണ സേനയുടെ 8 സംഘങ്ങളിലായി 400 പേരെത്തി. 6 സംഘങ്ങളെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ വിന്യസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com