ഒപ്പം താമസിച്ച യുവതിയെ കൊണ്ടുപോയതില്‍ പക; യുവാവിനെ കൊലപ്പെടുത്തിയതായി സൂചന 

കൊല്ലത്ത് നിന്ന് കാണാതായ രഞ്ജിത് ജോണ്‍സന്റേതെന്ന് സംശയിക്കുന്ന മൃതദേഹം നാഗര്‍കോവിലില്‍ നിന്ന് കണ്ടെത്തി.
ഒപ്പം താമസിച്ച യുവതിയെ കൊണ്ടുപോയതില്‍ പക; യുവാവിനെ കൊലപ്പെടുത്തിയതായി സൂചന 

കൊല്ലം: കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. കൊല്ലത്ത് നിന്ന് കാണാതായ രഞ്ജിത് ജോണ്‍സന്റേതെന്ന് സംശയിക്കുന്ന മൃതദേഹം നാഗര്‍കോവിലില്‍ നിന്ന് കണ്ടെത്തി. വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെങ്കിലും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുളളുവെന്ന് പൊലീസ് പറയുന്നു. 

ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് പാമ്പ് മനോജിനെ പൊലീസ് തെരയുന്നതായാണ് വിവരം. ഇതിനിടെ പാമ്പ് മനോജിന്റെ കൂട്ടാളി ഉണ്ണിയെ കിളിക്കൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു കിട്ടിയ വിവരമാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയത്. 

മനോജിനൊപ്പം താമസിച്ച യുവതിയെ രഞ്ജിത്ത് ഒപ്പം കൂട്ടിയതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന. ഓഗസ്റ്റ് 15 ന് മകനെ രണ്ടുപേര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് രഞ്ജിത്ത് ജോണ്‍സണിന്റെ അമ്മ ട്രീസ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷം മകനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ട്രീസ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com