എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്
അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ അവസ്ഥയിലേയ്ക്ക് നയിച്ചേക്കാമെന്നാണ് കമ്പനി രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്
അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ അവസ്ഥയിലേയ്ക്ക് നയിച്ചേക്കാമെന്നാണ് കമ്പനി രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്പ്രതീകാത്മക ചിത്രം

കോവിഷീല്‍ഡ് വാക്‌സിന്‍ വളരെ ചുരുക്കം പേരില്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക സമ്മതിച്ചതായാണ് വാര്‍ത്തകള്‍. യുകെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂര്‍വ രോഗാവസ്ഥയായ ടിടിഎസിന് കാരണമാകുമെന്ന് പറയുന്നത്. എന്നാല്‍ എന്താണ് ടിടിഎസ്?.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ അവസ്ഥയിലേയ്ക്ക് നയിച്ചേക്കാമെന്നാണ് കമ്പനി രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്
കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന അപൂര്‍വ അവസ്ഥയാണ് ത്രോംബോസിസ് വിത്ത് ത്രോംബോ സൈറ്റോപീനിയ സിന്‍ഡ്രോം അഥവാ ടിടിഎസ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറിയ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നത് അപകടകരമാണ്. കോവിഷീല്‍ഡ്, ജോണ്‍സണ്‍സ് തുടങ്ങിയ വെക്ടര്‍ വാക്‌സിനുകള്‍ കുത്തിവെക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രോട്ടീനെ ആന്റിബോഡികള്‍ ഇല്ലാതാക്കുന്നതുമൂലമാണ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നത്.

കാലുകളിലും ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കുന്നതിനോടൊപ്പം അപൂര്‍വമായി മസ്തിഷ്‌കത്തിലോ കുടലിലോ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കൂടുതല്‍ ഗുരുതരം. ആന്റി പിഎഫ്എ എലിസ ടെസ്റ്റുകളിലൂടെയാണ് രോഗ നിര്‍ണയം. ചെറുപ്പക്കാരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. കാലുകളിലോ ശ്വാസകോശങ്ങളിലോ മാത്രം രക്തം കട്ടപിടിക്കുന്നതാണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് അത്ര ഗുരുതരമല്ല. കഠിനമായ തലവേദന, വയറുവേദന, കാലുകളില്‍ നീര്‍വീക്കം, ശ്വാസതടസ്സം, അപസ്മാരം പോലുള്ള അവസ്ഥയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണുകയും ചികിത്സ നേടുകയും ചെയ്യുക.

അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്ഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രനെക യുകെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്. 2021ല്‍ വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് യുകെ സ്വദേശി ജെയ്മി സ്‌കോട്ടിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com