കൊച്ചി: ഒച്ചുകളിൽ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎൻസോഫലൈറ്റിസ് എന്ന ഗുരുതര രോഗം ദക്ഷിണേന്ത്യയിൽ കുട്ടികളിൽ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ കെപി വിനയന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
2008 മുതൽ 2021 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തിൽ എറണാകുളത്തെയും സമീപ ജില്ലയിലെയും കുട്ടികളെയാണ് ഉൾപ്പെടുത്തിയത്. പഠനത്തിൽ മരണത്തിന് വരെ കാരണമാകാവുന്ന ഈ രോഗം കുട്ടികളിൽ വ്യാപിക്കുന്നതായി കണ്ടെത്തി. കുട്ടികളുടെ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കാനും ഈ രോഗത്തിന് കഴിയും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒച്ചുകളിൽ കാണപ്പെടുന്ന ആന്റിയോസ്ട്രോങ്ങ്ല്സ് കാന്റൊനെൻസിസ് (റാറ്റ് ലങ് വേം) എന്ന അണുക്കളാണ് ഇതിന് കാരണം. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലോ ഒച്ചിന്റെ ലാർവ വസ്തുളിലൂടെയോ അണുബാധയേൽക്കാം.സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്ത പനി, അലസത, ഛർദി തുടങ്ങിയവയാണ് ഇവയുടെയും ലക്ഷണങ്ങൾ. എന്നാൽ മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് ഈ രോഗലക്ഷണങ്ങൾ കുറയില്ല. സെറിബ്രോസപൈനൽ ദ്രാവകത്തിൽ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ