'സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കി'; പുതിയ വെളിപ്പെടുത്തലുമായി ചിൻമയി (വീഡിയോ) 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് കൂടുതൽ വെളിപ്പെടുത്തലുമായി ചിൻമയി രം​ഗത്തെതിയിരിക്കുന്നത്
'സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കി'; പുതിയ വെളിപ്പെടുത്തലുമായി ചിൻമയി (വീഡിയോ) 

വിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ വെറും പ്രശസ്തിക്കു വേണ്ടിയാണെന്ന് പറയുന്നത്  തീർത്തും ബാലിശമാണെന്ന് ​ഗായിക ചിൻമയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നും വ്യാപകമല്ലാതിരുന്ന ആ കാലത്ത് താൻ തുറന്നുപറഞ്ഞിരുന്നെങ്കിൽ കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന താൻ പ്രശസ്തിക്കു വേണ്ടി പറയുന്നതാണെന്ന ആരോപണമായിരുന്നു കേൾക്കേണ്ടിവരിക. എന്നാൽ വർഷങ്ങൾക്കു ശേഷം ഇപ്പോൾ താൻ കരിയറിൽ നല്ല നിലയിൽ എത്തി നിൽക്കുന്ന ഈ കാലത്തും തുറന്നുപറച്ചിലിനെ പ്രശസ്തിക്കുവേണ്ടിയാണെന്ന് ആരോപിച്ച് ഇല്ലാതാക്കുന്നത് ബാലിശമാണെന്നാണ് ചിൻമയിയുടെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് കൂടുതൽ വെളിപ്പെടുത്തലുമായി ചിൻമയി രം​ഗത്തെതിയിരിക്കുന്നത്. 

സ്വിറ്റ്സർലണ്ടിൽ പരിപാടി അവതരിപ്പിക്കാനായി പോയപ്പോൾ ഉണ്ടായ അനുഭവമാണ് ചിൻമയി വീഡിയോയിൽ തുറന്നുപറഞ്ഞിരിക്കുന്നത്. പരിപാടിയുടെ  പ്രധാന സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത്. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞ് കൂടെയുണ്ടായിരുന്ന കലാകാരന്മാരെ യാത്രയാക്കിയെങ്കിലും എന്നോടും അമ്മയോടും ഒരു ദിവസം കൂടി സ്വിറ്റ്സർലണ്ടിൽ തങ്ങാൻ ആവശ്യപ്പെട്ടു. സുരേഷിന്റെ വീട്ടിൽ തങ്ങുന്നത് അസൗകര്യമാണെന്നും ഹോട്ടലിലേക്ക് മാറണമെന്നും നിർദേശിക്കുകയായിരുന്നു. അതെന്തിനെന്ന് അന്വേഷിച്ചപ്പോഴാണ് വൈരമുത്തുവിന്റെ ആവശ്യപ്രകാരമായിരുന്നു എന്ന് അറിഞ്ഞത്. സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സ്റ്റാഫിനും അറിയാവുന്നതാണ്. എന്തും വരട്ടെയന്നു കരുതി സ്വിറ്റ്സർലണ്ടിൽ നിന്നു തിരിച്ചു പോരുകയായിരുന്നു.’

വൈരമുത്തു സാറിന്റെ അടുത്തേക്ക് ഒറ്റയ്ക്കു അയയ്ക്കുന്നത് സുരക്ഷിതമല്ലെന്നു സംഘാടകനായ സുരേഷ് തന്നെ ഫോണിൽ മറ്റു സംഘാടകരോട് പറയുന്നത് താൻ കേട്ടെന്നും ചിൻമയി പറയുന്നു. അവർ ജർമൻ ഭാഷയിലാണ് സംസാരിച്ചത്. അന്ന് ഞാൻ ജർമർ ഭാഷ പഠിച്ചിരുന്നതിനാൽ അവർ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസ്സിലായി, ​ഗായിക പറഞ്ഞു. വൈരമുത്തുവിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ചിന്മയി കൂട്ടിച്ചേർത്തു. വൈരമുത്തുവിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണവും ചിൻമയി തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com