ഇതെല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കുമുള്ള സന്ദേശമാണ്: ഭാര്യയ്ക്ക് വേണ്ടി വ്രതമെടുത്ത് മാതൃകാ ഭര്‍ത്താവായി അഭിഷേക്

ഒരു മാതൃകാ ഭര്‍ത്താവാകാനുള്ള തീവ്ര ശ്രമത്തിലാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍.
ഇതെല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കുമുള്ള സന്ദേശമാണ്: ഭാര്യയ്ക്ക് വേണ്ടി വ്രതമെടുത്ത് മാതൃകാ ഭര്‍ത്താവായി അഭിഷേക്

രു മാതൃകാ ഭര്‍ത്താവാകാനുള്ള തീവ്ര ശ്രമത്തിലാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. നാട്ടിലെ മറ്റ് ഭര്‍ത്താക്കന്‍മാര്‍ക്കെല്ലാം അഭിഷേക് ഒരു ഭീഷണിയാകുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ 'കര്‍വ ചൗത്ത്' എന്ന ആഘോഷത്തിന് ഭാര്യയായ ഐശ്വര്യയ്ക്ക് വേണ്ടി ഉപവാസ വ്രതം എടുത്തിരിക്കുകയാണ് അഭിഷേക്.

മാത്രമല്ല, താന്‍ ഭാര്യയ്ക്ക് ഉപവസിക്കുന്നുണ്ടെന്ന കാര്യം ട്വിറ്ററിലൂടെ നാട്ടുകാരെയെല്ലാം അറിയിക്കാനും താരം മറന്നില്ല 'സ്ത്രീകളുടെ നല്ലതിന് വേണ്ടിയുള്ള ആചാരമാണ് 'കര്‍വ ചൗത്ത്'. കര്‍ത്തവ്യബോധമുള്ള ഭര്‍ത്താക്കന്‍മാരാണെങ്കില്‍ ഈ ദിനത്തില്‍ ഭാര്യയ്ക്ക് വേണ്ടി ഉപവസിക്കണം. ഞാന്‍ അത് ചെയ്യാറുണ്ട്'- അഭിഷേക് പറഞ്ഞു.

എല്ലാ വര്‍ഷവും ഇതേ ദിവസം താന്‍ ഐശ്വര്യയ്ക്ക് വേണ്ടി ഉപവസിക്കാറുണ്ടെന്നും അഭിഷേക് വ്യക്തമാക്കി. അത് തന്റെ ഉത്തരവാദിത്വമായിട്ടാണ് കണക്കാക്കുന്നതെന്നും നടന്‍ പറയുന്നു. 'എനിക്ക് 'കര്‍വ ചൗത്ത്' എന്ന ആചാരത്തില്‍ വിശ്വാസമില്ല. പക്ഷേ എന്റെ ആരോഗ്യത്തിന് വേണ്ടി ഭാര്യ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തിരിച്ചും അങ്ങനെ വേണമെന്നാണ് ഞാന്‍ കരുതുന്നത്'- വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ അഭിഷേക് പറഞ്ഞതാണിത്.

എന്നും മികച്ച താരദമ്പതിമാരായി നിലനില്‍ക്കാന്‍ ശ്രമിക്കാറുള്ളവരാണ് ഐശ്വര്യ- അഭിഷേക് ദമ്പതികള്‍. 1997ല്‍ സ്വിറ്റ്‌സെര്‍ലന്‍ഡില്‍ ഐശ്വര്യ അഭിനയിച്ച 'ഓര്‍ പ്യാര്‍ ഹോ ഗയാ' എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ അഭിഷേക് ഐശ്വര്യാ റായിയെ അദ്യമായി കാണ്ടതു മുതല്‍ ഇവര്‍ തമ്മിലുള്ള കെമിസ്ട്രി വര്‍ക്കാവാന്‍ തുടങ്ങി. പിന്നീട് 2007 ഏപ്രില്‍ 20നാണ് നീണ്ടനാളത്തെ പ്രണയത്തിനൊടുവിലും ഇരുവരും വിവാഹിതരായത്. ബോളീവുഡിലെ എക്കാലത്തേയും സ്റ്റൈലിഷ് താരജോഡികളെന്നാണ് ഇവരെ അന്നെല്ലാം വിളിച്ചിരുന്നത്.

2011 നവംബര്‍ 16ന് ഇരുവരുടെയും ജീവിതത്തിലേക്ക് ആരാധ്യ കടന്നുവന്നു. ആരാധ്യയുടെ വരവിന് ശേഷം ഇരുവരും തമ്മിലുള്ള രസതന്ത്രം ഏറെ അസൂയയോടെയാണ് ബോളീവുഡ് വീക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com