സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ രണ്ട് വിഷയത്തിന് തോറ്റതിന് ഉമ്മയുടെ വക പരിഹാസം കണക്കിന് കിട്ടിയിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ. 'ഒരു യമണ്ടൻ പ്രേമകഥ'യുടെ വിശേഷങ്ങൾ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവയ്ക്കുന്നതിനിടയിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് പോയപ്പോഴായിരുന്നു വിഖ്യാതമായ ഈ സംഭവം നടന്നതെന്ന് ദുൽഖർ മനസ് തുറക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് യാത്ര പോകാനായി ഉമ്മച്ചിയും വാപ്പച്ചിയും എല്ലാവരും പ്ലാന്‍ ചെയ്തിരിക്കുന്ന സമയത്താണ്. ടിക്കറ്റും ബുക്ക് ചെയ്തു. അതിനു തൊട്ടു മുമ്പ് ഞാന്‍ എഴുതിയ പരീക്ഷകളുടെ റിസല്‍ട്ട് വന്നു. രണ്ടു വിഷയങ്ങള്‍ക്കു തോറ്റുവെന്നറിഞ്ഞു. ആ ഫുള്‍ ട്രിപ്പ്, മുപ്പതു ദിവസമുണ്ടായിരുന്നെങ്കില്‍ മുപ്പതു ദിവസവും. ഉമ്മച്ചി ചോദിക്കും. 'നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ്. രണ്ടു സബ്‌ജെക്ടില്‍ തോറ്റില്ലേ?' ഹോട്ടലില്‍ മെനു കിട്ടി, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീണ്ടും. നിനക്കെനന്തിനാടാ ഇത്? ടോയ് മേടിക്കണമെന്നു പറഞ്ഞപ്പോഴും അതു തന്നെ ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ഞാന്‍ മിണ്ടാതിരുന്നു. ഒന്നും വേണമെന്നു പറഞ്ഞില്ല.'
ഉമ്മയുമായി പ്രത്യേക അടുപ്പമുണ്ടെന്നും തന്റെ കാര്യത്തിൽ ഇപ്പോഴും ഉമ്മയ്ക്ക് പരിഭ്രമം മാറിയിട്ടില്ലെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ