'ഞങ്ങള്‍ പറഞ്ഞിട്ടാണ് ആശ അങ്ങനെ ചെയ്തത്'; വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കി ആശ ശരത്ത്

പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട ആശ ശരത്തിനെതിരേ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയരുന്നുണ്ടെന്നും സിനിമയുടെ പ്രചാരണം മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചിരുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍
'ഞങ്ങള്‍ പറഞ്ഞിട്ടാണ് ആശ അങ്ങനെ ചെയ്തത്'; വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കി ആശ ശരത്ത്

ഴിഞ്ഞ ദിവസമാണ് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ആശ ശരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു വീഡിയോ എത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ആശ ശരത്തിനും സിനിമയ്ക്കും എതിരേ ഉയരുന്നത്. അതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുകയാണ്. ആശ ശരത്തിന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരക്കാര്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് ആശ ശരത്ത്. 

എവിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പരാതി നല്‍കിയതിനെക്കുറിച്ച് പറഞ്ഞത്. തങ്ങള്‍ പറഞ്ഞിട്ടാണ് ആശ ശരത്ത് ഇത്തരം വീഡിയോ എടുത്തതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട ആശ ശരത്തിനെതിരേ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയരുന്നുണ്ടെന്നും. സിനിമയുടെ പ്രചാരണം മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചിരുന്നത് എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 

'വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ടെറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. അത് പരിചയസമ്പന്നയായ ആശ ശരത്തിന്റെ അര്‍പ്പണ ബോധത്തെയാണ് അത് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പ്രൊജക്ടിന് ആശ മികച്ച പിന്തുണയാണ് നല്‍കിയത്, അതുകൊണ്ടു തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണം തികച്ചും ദൗര്‍ഭാഗ്യകരവും സ്വീകാര്യമല്ലാത്തതുമാണ്.' കുറിപ്പില്‍ പറയുന്നു. 

ചിലയാളുകള്‍ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനെതിരേ തങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ ആശയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്ന ആക്രമണത്തിനെതിരേ സൈബര്‍ സെല്ലിനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com