'എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞു നടന്നു, അഹങ്കാരം കുത്തിവെച്ചത് മാതാപിതാക്കൾ'; വിഷമിപ്പിച്ച കുറിപ്പിനെക്കുറിച്ച് അനശ്വര

സിനിമാനടിയായതിന് ശേഷം വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്
'എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞു നടന്നു, അഹങ്കാരം കുത്തിവെച്ചത് മാതാപിതാക്കൾ'; വിഷമിപ്പിച്ച കുറിപ്പിനെക്കുറിച്ച് അനശ്വര

ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം നിലപാടുകളിലൂടെയും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ സിനിമ നടിയായതിന് ശേഷം അനുഭവിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിചാരിക്കാത്ത കാര്യങ്ങൾക്ക് പോലും പഴികേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. 

സിനിമാനടിയായതിന് ശേഷം വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. എന്തെങ്കിലും പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയാൽ തനിക്ക് ജാഡയാണ് എന്നു പറഞ്ഞ് അച്ഛനും അമ്മയ്ക്കും നിരവധി ഫോൺകോളുകൾ എത്താറുണ്ടെന്നാണ് അനശ്വര പറയുന്നത്.  ഉദാഹരണം സുജാതയ്ക്ക് ശേഷം ഒരു വിവാഹത്തിന് പോയപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെച്ചു. 

‘ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. വിവാഹവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാൻ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാൾ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.’

അതിങ്ങനെയായിരുന്നു: ‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.'- അനശ്വര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com