'കടുവാക്കുന്നേൽ കുറുവാച്ചൻ ഞാൻ മോഹൻലാലിന് വേണ്ടി എഴുതിയത്, അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്'; രഞ്ജി പണിക്കർ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്
'കടുവാക്കുന്നേൽ കുറുവാച്ചൻ ഞാൻ മോഹൻലാലിന് വേണ്ടി എഴുതിയത്, അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്'; രഞ്ജി പണിക്കർ

കടുവാക്കുന്നേൽ കുറുവാച്ചന്റെ ഉടമസ്ഥാവകാശത്തിന്റേ പേരിലുള്ള തർക്കം മറുകുകയാണ്. പൃഥ്വിരാജിന്റെ കറുവാച്ചനാണോ സുരേഷ് ​ഗോപിയുടെ കറുവാച്ചനാണോ ഒറിജിനൽ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ കടുവാക്കുന്നേൽ കുറുവാച്ചനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കർ. മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയിലെ കഥാപാത്രമാണ് കടുവാക്കുന്നേൽ കുറുവാച്ചൻ എന്നാണ് അദ്ദേഹം പറയുന്നത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചൻ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നുമാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്നു ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല. - രഞ്‍ജി പണിക്കർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ്, ഇപ്പോള്‍ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയില്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാൻ സമ്മതിക്കുകയും ചെയ്‍തിരുന്നു.  ഇപ്പോള്‍ കേള്‍ക്കുന്ന വാദങ്ങള്‍ പോലെ കടുവാക്കുന്നേല്‍ കുറുവച്ചൻ ഇവര്‍ ആരും സൃഷ്‍ടിച്ച കഥാപാത്രമല്ല. ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കള്‍ തമ്മില്‍ ആ വിഷയം തീര്‍ക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താൻ സ്വയം സൃഷ്‍ടിച്ചതാണ് എന്ന് പറഞ്ഞാല്‍ അടിസ്ഥാനരഹിതമാണ്. ഞാൻ ഇതിൽ മറ്റു അവകാശവാദങ്ങൾ ഉന്നയിക്കാത്തത് ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.

പൃഥ്വിരാജിന് നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച കടുവയും സുരേഷ് ​ഗോപിയെ നായകനാക്കി കടുവാക്കുന്നേൽ കറുവാച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രത്തിലേയും കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കറുവാച്ചൻ എന്നാണ്. മാത്രമല്ല രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകളും ഒരേ ലുക്കിലുള്ളവയായിരുന്നു. കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിൻെറ ഹർജിയിൽ സുരേഷ് ​ഗോപി ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com