ലഖ്നൗ; ആശങ്ക വർധിപ്പിച്ച് ഗായിക കനിക കപൂറിന്റെ അഞ്ചാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. നിലവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ഗായികയിപ്പോൾ. ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്.
എല്ലാ 48 മണിക്കൂറിലും കൊറോണ ബാധിതരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ അഞ്ചു തവണയും പരിശോധന ഫലം പോസിറ്റീവായതോടെ കുടുംബം ആശങ്കയിലായിരിക്കുകയാണ്. എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഗായിക രംഗത്തെത്തി. താൻ ഇപ്പോൾ ഐസിയുവിൽ അല്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് താരം കുറിച്ചത്. മക്കളേയും കുടുംബത്തേയും മിസ് ചെയ്യുന്നുണ്ടെന്നും രോഗം ഭേദമായി അവരുടെ അടുത്തേക്ക് പോകാനായി കാത്തിരിക്കുകയാണെന്നും കനിക കുറിച്ചു.
വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ