'വിവാഹശേഷം പലതവണ ഞങ്ങളെ വിവാഹമോചിതരാക്കി, ബീനയെക്കുറിച്ചുള്ള അപവാദകഥകൾ വേദനിപ്പിച്ചു'

വിവാഹത്തിന് മുൻപ് ബീന നേരിടേണ്ടിവന്ന അപവാദ പ്രചരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു
'വിവാഹശേഷം പലതവണ ഞങ്ങളെ വിവാഹമോചിതരാക്കി, ബീനയെക്കുറിച്ചുള്ള അപവാദകഥകൾ വേദനിപ്പിച്ചു'

വിവാഹശേഷം തങ്ങളെക്കുറിച്ചു പ്രചരിച്ച വ്യാജ വാർത്തകൾ വേദനിപ്പിച്ചിരുന്നെന്ന് തുറന്നു പറഞ്ഞ് താരദമ്പതികളായ മനോജും ബീന ആന്റണിയും. ആരൊക്കെയോ ഞങ്ങളെ പലതവണ വിവാഹ മോചിതരാക്കിക്കൊണ്ടിരുന്നു. ഇത്തരം വാർത്തകൾ വളരെ വേ​ഗത്തിലാണ് പ്രചരിച്ചിരുന്നതെന്നാണ് മനോജ് പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തങ്ങൾക്ക് നേരെയുണ്ടായവ്യാജ വാർത്തകളെക്കുറിച്ച് പ്രതികരിച്ചത്. 

'വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി.'- മനോജ് പറഞ്ഞു. 

എന്നാൽ വിവാഹത്തിന് മുൻപ് ബീന നേരിടേണ്ടിവന്ന അപവാദ പ്രചരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 'അവൾ ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകള്‍. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതിയെന്നും മനോജ് വ്യക്തമാക്കി. 17ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദമ്പതികൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com