കൊച്ചി; നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ആറ് വർഷമായി പാർക്കിൻസൺസ് രോഗ ബാധിതയായിരുന്ന രമ. ഒന്നര വർഷമായി കിടപ്പിലായിരുന്നുവെന്നുമാണ് നടൻ ഇടവേള ബാബു പറയുന്നത്. ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലുള്ളവർക്കും എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്.- അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകമായിരുന്നു. സിനിമാ രംഗത്തേയും രാഷ്ട്രീയ രംഗത്തേയും നിരവധി പേരാണ് രമയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ