ന്യൂഡല്‍ഹി; ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ കള്ളപ്പണക്കേസിലാണ് ഡല്‍ഹിയിലെ പാട്യാല കോടതി നടിക്ക് ജാമ്യം അനുവദിച്ചത്.
നേരത്തെ സുകേഷുമായി ബന്ധപ്പെട്ട കേസില്‍ ജാക്വിലിനെ എട്ടു മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ താരത്തെയും പ്രതിചേര്‍ത്തിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ട് സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങിനല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഏഴു കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സുകേഷ് സമ്മാനിച്ചത്. കൂടാതെ ആഡംബര വാഹനങ്ങളും ബാഗുകളും വസ്ത്രങ്ങളും ചെരുപ്പുകളും വാച്ചുകളുമെല്ലാം താരത്തിനും കുടുംബാംഗങ്ങള്‍ക്കും സുകേഷ് വാങ്ങിനല്‍കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കേസ്. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്‍റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസിൽ ലീനാ മരിയ പോളിനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു.
അതേസമയം, നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്‍റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ