വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സിനും ഭർത്താവ് ആരോൺ ഫൈപേർസും. യുഎസിലെ ലൊസാഞ്ചലസിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇവർക്ക് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു. റോഡിലെ തർക്കമാണു വെടിവയ്പിൽ കലാശിച്ചത്.
തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് പാർക്ക് ചെയ്യാനായി നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവർ ആക്രോശിച്ചു. ആരോൺ ആണ് കാറോടിച്ചിരുന്നത്. മുന്നിലേക്കു കടക്കാൻ ശ്രമിച്ച വാഹനത്തെ ആരോൺ കടത്തിവിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ ഡെനിസിന്റെ വാഹനത്തിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിലേക്കാണു വെടിവച്ചത്.
സംഭവം നടന്നയുടൻ അക്രമി സ്ഥലംവിട്ടു. സംഭവത്തിൽ ഞെട്ടിപ്പോയ നടി കരഞ്ഞുകൊണ്ടാണ് സെറ്റിലെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടൻ പിടികൂടുമെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ജയയെ കല്യാണം കഴിച്ചത് നീണ്ട മുടി കണ്ടിട്ട്; അമിതാഭ് ബച്ചന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ