'തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ ബോർ'; രഞ്ജിത്തിനെതിരെ വിമർശനം, മറുപടിയുമായി അനന്തപത്മനാഭൻ

'ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്'
രഞ്ജിത്ത്/ എക്സ്പ്രസ് ചിത്രം,തൂവാനത്തുമ്പികൾ പോസ്റ്റർ
രഞ്ജിത്ത്/ എക്സ്പ്രസ് ചിത്രം,തൂവാനത്തുമ്പികൾ പോസ്റ്റർ

ത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷയെ വിമർശിച്ചുകൊണ്ടുള്ള രഞ്ജിത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ‌ ഇതിൽ പ്രതികരണവുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമയെ അല്ല രഞ്ജിത്ത് വിമർശിച്ചത് എന്നാണ് അനന്തപത്മനാഭൻ കുറിച്ചത്. സ്ലാം​ഗിൽ അച്ഛൻ കടുംപിടിത്തം പിടിക്കാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു ചിത്രത്തിലെ മോഹൻലാലി‍ന്റെ തൃശൂർ ഭാഷയെ വിമർശിച്ചുകൊണ്ട് രഞ്ജിത്ത് രം​ഗത്തെത്തിയത്. എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്‌തത്. പപ്പേട്ടനോ മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല. എന്നാൽ അദ്ദേഹം നല്ലൊരു നടനാണ്.- എന്നാണ് രഞ്ജിത്ത് പറഞ്ഞത്. 

അനന്തപത്മനാഭന്റെ കുറിപ്പ്

"നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് " എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്.  And maybe he's right. 
ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.  പറഞ്ഞത് പോലെ " പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് " തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട " ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
" തൂവാനത്തുമ്പികൾ " വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി , തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ " ഇങ്ങനൊന്നുമല്ല പറയ്യാ " എന്ന് പറഞ്ഞപ്പോൾ , "നിങ്ങളതിൽ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - 
2012 ലെ പത്മരാജൻ പുരസ്ക്കാരം "ഇന്ത്യൻ റുപ്പീ "ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. " പുതിയ തലമുറ,the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ ""  കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്.
That's on record.  I know where He has placed Achan and the Respect he is having.
ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com