പാക്കപ്പ് വിളിച്ച് ലിജോ ജോസ്, വാലിബൻ ചിത്രീകരണം പൂർത്തിയായി; അണിയറപ്രവർത്തകർക്ക് പാർട്ടി നൽകി മോഹൻലാൽ

132 ദിവസം നീണ്ട ചിത്രീകരണത്തിന് ഒടുവിൽ മലൈക്കോട്ടൈ വാലിബൻ പാക്കപ്പായിരിക്കുകയാണ്
മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ, പാക്കപ്പ് വിളിക്കുന്ന ലിജോ ജോസ്/ വിഡിയോ സ്ക്രീൻഷോട്ട്
മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ, പാക്കപ്പ് വിളിക്കുന്ന ലിജോ ജോസ്/ വിഡിയോ സ്ക്രീൻഷോട്ട്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് പുത്തുവരുന്നത്. 132 ദിവസം നീണ്ട ചിത്രീകരണത്തിന് ഒടുവിൽ മലൈക്കോട്ടൈ വാലിബൻ പാക്കപ്പായിരിക്കുകയാണ്. നിർമാതാക്കൾ തന്നെയാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. 

ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്. സംവിധായകൻ ലിജോ ജോസിന്റെ പ്രസം​ഗത്തിനൊപ്പമാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.- എന്നാണ് ലിജോ ജോസ് പറഞ്ഞത്. 

പാക്കപ്പിനു ശേഷം അണിയറ പ്രവർത്തകർക്കായി മോഹൻലാൽ  പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചു. പാർട്ടിയിൽ നിന്നുള്ള വിഡിയോയും പുറത്തുവരുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.  രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിെലത്തും.

ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com