'26 വയസുമുതൽ മനസിൽ കയറിക്കൂടിയ കഥ, 'ധൂമം' ചെയ്യാൻ ഫഹദിനെ അല്ല ആദ്യം സമീപിച്ചത്'; പവൻ കുമാർ

26 വയസുള്ളപ്പോൾ മനസിൽ തോന്നിയ ആശയം സിനിമയാകുമ്പോൾ എനിക്ക് 40 വയസായി.
പവൻ കുമാർ, ഫഹദ് ഫാസിൽ / ഫെയ്‌സ്‌ബുക്ക്
പവൻ കുമാർ, ഫഹദ് ഫാസിൽ / ഫെയ്‌സ്‌ബുക്ക്

ഹദ് ഫാസിൽ നായകനാക്കി ഹോംബാലെ ഫിലിംസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ധൂമം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. അതിനിടെ ചിത്രത്തെ കുറിച്ച് സംവിധായൻ പവൻ കുമാർ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ എന്നതിൽ ഉപരി ഏറ്റവും നീണ്ട കാലം മനസിൽ കൊണ്ടുനടന്ന ചിത്രം കൂടിയാണ് ധൂമം.

'ഇന്ന് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. 26 വയസുള്ളപ്പോൾ മനസിൽ തോന്നിയ ആശയം സിനിമയാകുമ്പോൾ എനിക്ക് 40 വയസായി. എന്റെ സിനിമ ഞാൻ സങ്കൽപ്പിച്ചതു പോലെ നിങ്ങൾക്കും ആസ്വദിക്കാൻ കഴിയട്ടെ. എനിക്കുണ്ടായത് പോലെ ഈ സിനിമ നിങ്ങൾക്കുള്ളിലും ചില സംവാദങ്ങൾ ഉണ്ടാക്കും' എന്ന് പവൻ ട്വിറ്ററിൽ കുറിച്ചു. 

'കന്നഡയിൽ നടക്കില്ലെന്ന് കണ്ടപ്പോഴാണ് മലയാളം ഉൾപ്പെടുള്ള ഭാഷകളിൽ ചെയ്യാൻ തീരുമാനിച്ചത്. ഫഹദിന് മുൻപ് മലയാളത്തിൽ രണ്ട്‌ മൂന്ന് അഭിനേതാക്കളോട് സംസാരിച്ചിരുന്നു. എന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് ചിത്രം ചെയ്യാൻ ഹൊംബാളെ ഫിലിംസിനെ പ്രേരിപ്പിച്ചത്. അവരാണ് ആദ്യം ഫഹദിനെ സമീപിച്ചത്. എൻറെ ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫഹദിന് എന്നോടൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ധൂമത്തിൻറെ ആശയം പറഞ്ഞപ്പോൾ ഫഹദിന് ഇഷ്ടമായി. ഫഹദും ഹൊംബാളെ ഫിലിംസും എത്തിയതോടെ മറ്റു അഭിനേതാക്കളെ കണ്ടെത്തുന്നതൊക്കെ എളുപ്പമായിരുന്നു' എന്ന് പവൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബം​ഗളൂരുവാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഡ്രാമ ത്രില്ലർ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ഫഹദിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി സം​ഗീതം ചെയ്യുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ്. പ്രീത ജയരാമനാണ് ഛായാഗ്രഹണം. മലയാളത്തിനൊപ്പം കന്നഡ മൊഴിമാറ്റ പതിപ്പുകളും ഇന്ന് പ്രദർശനത്തിനെത്തും. ജൂൺ 29ന് ആണ് തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com