'ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്, നമ്മൾ അർജന്റീനയാവുമ്പോൾ ഇവർ ബ്രസീലാവും': കുറിപ്പുമായി ഹരീഷ്

'മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ'
ലിജോ ജോസും മധു നീലകണ്ഠനും, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക്
ലിജോ ജോസും മധു നീലകണ്ഠനും, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക്

സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയേയും ഛായാ​ഗ്രാഹകൻ മധു നീലകണ്ഠനേയും പ്രശംസിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ ഓർമകളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണെന്നും നമ്മള് അർജൻറ്റിനയാവുമ്പോൾ ഇവർ ബ്രസിലാവും എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ക്യാമറ നോക്കി നിൽക്കുന്ന ലിജോയുടേയും മധുവിന്റേയും ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും..മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ...അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്...ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്...നമ്മള് അർജൻറ്റിനയാവുമ്പം ഇവര് ബ്രസിലാവും...ബ്രസിലിന്റെ സ്റ്റൈലാണ്ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസിലായാൽ ഇവർ ബ്രസിലും കടന്ന് ഹോളണ്ടാവും...കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും..എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്..അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും...ശരിയാണ്.."കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്"...കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും...കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു...വാലിബൻ ഓർമ്മകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com