നടനായിരുന്നില്ലെങ്കിൽ ആരാകും എന്ന് ചോദിച്ചാൽ ഒരുപക്ഷെ ഇന്നത്തെ മെഗാസ്റ്റാൻ മമ്മൂട്ടി ഒരു വക്കീലാകുമായിരുന്നു. എറണാകുളം ലോ കോളജിൽ എൽഎൽബി പൂർത്തിയാക്കുയ അദ്ദേഹം രണ്ട് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് സിനിമ എന്ന വഴി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ പഠിച്ച കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്നിരിക്കുകയാണ് മമ്മൂക്ക. ലോ കോളജിലെത്തി അവസാന വർഷം ചിലവിട്ട ക്ലാസ് മുറിയിൽ നിന്നുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
“എറണാകുളം ലോ കോളജ്, ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ്സ് റൂം. ഇപ്പോൾ ഇവിടെ ക്ലാസ് ഇല്ല, ഇവിടെയാണ് ഞങ്ങൾ മൂട്ട് കോർട്ടും ചെറിയ ചെറിയ കലാപരിപാടികളുമൊക്കെ നടത്തിയിരുന്നത്. ഇത് ഒരുകാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോളായിരുന്നു”, വിഡിയോയിൽ മമ്മൂട്ടി പറഞ്ഞു. അൽമ മേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദ് കോർ, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ