'2020 മുതല്‍ അകന്നു കഴിയുന്നു'; മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതായി സുജിത് വാസുദേവ്

''മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്'' സുജിത്ത് പറഞ്ഞു.
സുജിത് വാസുദേവ്,മഞ്ജുപിള്ള
സുജിത് വാസുദേവ്,മഞ്ജുപിള്ള ഇന്‍സ്റ്റഗ്രാം

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ വേര്‍പിരിഞ്ഞതായി ഒരു അഭിമുഖത്തില്‍ സുജിത് വാസുദേവാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

''2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടെന്നും'' സുജിത് പറയുന്നു.

മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയര്‍ച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നല്‍കിയത്.

''മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്'' സുജിത്ത് പറഞ്ഞു. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാഗ്രഹകനാണ് സുജിത്ത്. ഇരുവര്‍ക്കും ദയ എന്നൊരു മകളുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുജിത് വാസുദേവ്,മഞ്ജുപിള്ള
ഷൂട്ടിനിടെ ഇടവേള, വിശ്രമിക്കാന്‍ അടുത്തുള്ള വീട്ടില്‍ കയറി; കുശലാന്വേഷണവുമായി മമ്മൂട്ടി: വിഡിയോ വൈറല്‍

കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവും സുജിത്തും ഫോട്ടോയിലും വീഡിയോയിലുമൊന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അടുത്തിടെ മഞ്ജു പിള്ള പുതിയ ഫ്‌ലാറ്റ് വാങ്ങുകയും ആഘോഷമായി പാലുകാച്ചല്‍ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു.

ആ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ സുജിത്തിന്റെ സാന്നിധ്യം കാണാതിരുന്നതിനാലും വീടിനുള്ളില്‍ എവിടെയും സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലാതിരുന്നതിനാലും ആരാധകര്‍ മഞ്ജു പിള്ളയോട് കമന്റിലൂടെ സുജിത്തിനെ കുറിച്ച് ചോദിച്ചിരുന്നു. വേര്‍പിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങള്‍ വരെ വന്നിരുന്നുവെങ്കിലും സുജിത്ത് ജോലി തിരക്കിലാണെന്ന് മാത്രമാണ് മഞ്ജു പിള്ള മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com