മുംബൈ വിമാനത്താവളത്തിൽ മണിക്കൂറുകൾ കുടുങ്ങിയെന്ന് നടി രാധിക ആപ്തെ. വിമാനം വൈകിയതിനെ തുടർന്ന് ജീവനക്കാർ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം പൂട്ടിയിട്ടു എന്നാണ് രാധിക ആപ്തെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാതെയാണ് പൂട്ടിയിട്ടതെന്നും താരം കുറിക്കുന്നു.
ഞാന്‍ ഇത് പറയേണ്ടതുണ്ട്. ഇന്ന് രാവിലെ 8.30നായിരുന്നു എന്റെ വിമാനം. 10.50 ആയിട്ടും ഇതുവരെ ഫ്‌ളൈറ്റ് എടുത്തിട്ടില്ല. പക്ഷേ ബോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഫ്‌ളൈറ്റിന്റെ വാദം. യാത്രക്കാരെ മുഴുവന്‍ എയറോബ്രിഡ്ജിലാക്കി ലോക്ക് ചെയ്തു. ചെറിയ കുട്ടികള്‍ ഉള്ളവരും പ്രായമായവരുമെല്ലാം ഒരു മണിക്കൂറില്‍ അധികമായി ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല. ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല. പഴയ ജീവക്കാര്‍ മാറിയ പുതിയ ക്രൂ എത്തേണ്ട സമയമായി. എന്നാല്‍ അവര്‍ എപ്പോഴാണ് എത്തുക എന്നുപോലും ഇവര്‍ക്ക് അറിയില്ല. അതുകൊണ്ട് എത്രനേരം ഇങ്ങനെ യാത്രക്കാരെ പൂട്ടിയിടേണ്ടിവരുമെന്നും അറിയില്ല. പുറത്തുണ്ടായിരുന്ന ഒരു വനിത ജീവനക്കാരിയോട് സംസാരിക്കാനായി ഞാന്‍ പുറത്തുചാടി. എന്നാല്‍ പ്രശ്‌നമൊന്നുമില്ലെന്നും ഒരു ഡിലെയുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എന്നെയും അകത്താക്കി. ഉച്ചയ്ക്ക് 12 വരെ ഇവിടെ ഇരിക്കേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെ അടച്ചുപൂട്ടി. വെള്ളമോ ശൗചാലയത്തിനുള്ള സൗകര്യമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.- എന്നാണ് രാധിക കുറിച്ചത്.
എയറോബ്രിഡ്ജിന്റെ നിലത്ത് ഇരിക്കുന്നതിന്റേയും ജീവനക്കാരോട് സംസാരിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ക്കൊപ്പമാണ് രാധികയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് സ്വാഗതം. ആദ്യമായല്ല ഇത് സംഭവിക്കുന്നത്. എന്നായിരുന്നു അക്ഷര ഹാസന്റെ കമന്റ്. മുംബൈ വിമാനത്താവളത്തില്‍ ഇത് പതിവാണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ