വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

വേദിയില്‍ വെച്ചു തന്നെ ജയറാമും പാർവതിയും വധൂവരന്മാരും മറ്റു ബന്ധുക്കളും ആൽബം മറിച്ചു നോക്കി സന്തോഷം പങ്കിട്ടു
സര്‍പ്രൈസ് ആയി വിവാഹ ആല്‍ബം റിസപ്ഷന്‍ വേദിയില്‍
സര്‍പ്രൈസ് ആയി വിവാഹ ആല്‍ബം റിസപ്ഷന്‍ വേദിയില്‍ ഇന്‍സ്റ്റഗ്രാം

കളുടെ വിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ വേദിയിൽ ജയറാമിനും പാർവതിക്കും സർപ്രൈസ് ആയി മാളവികയുടെ വിവാഹ ആൽബം. ​ഗുരുവായൂരിൽ വെച്ച് നടന്ന മാളവികയുടെയും നവനീതിന്‍റെയും വിവാഹത്തിന്‍റെയും തുടര്‍ന്ന് നടന്ന വിരുന്നിന്‍റെയും ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരു മിനി ആല്‍ബമാണ് പാലക്കാട് നടന്ന റിസപ്ഷനിടെ വൈറ്റ്ലൈന്‍ ഫോട്ടോഗ്രഫി സര്‍പ്രൈസ് ആണ് ജയറാമിന് കൈമാറിയത്.

റിസപ്‌ഷൻ നടക്കുന്ന വേദിയിൽ തന്നെ തലേന്നു നടന്ന കല്യാണ ആൽബം കിട്ടിയപ്പോൾ എല്ലാവരിലും ആദ്യം ഞെട്ടലാണ് ഉണ്ടാക്കിയത്. വേദിയില്‍ വെച്ചു തന്നെ ജയറാമും പാർവതിയും വധൂവരന്മാരും മറ്റു ബന്ധുക്കളും ആൽബം മറിച്ചു നോക്കി സന്തോഷം പങ്കിട്ടു. വൈറ്റ് ലൈൻ ഫോട്ടോഗ്രഫിയിലെ സൈനു വൈറ്റ്‌ലൈൻ ആണ് മാളവികയുടെയും നവനീതിന്റേയും വിവാഹ ഫോട്ടോഗ്രാഫർ. മാളവികയുടെയും നവനീതിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വൈറ്റ്ർലൈന്‍ ഫോട്ടോഗ്രഫി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും പൃഥ്വിരാജും ശോഭനയും മുതല്‍ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷ്രോഫും തമിഴില്‍ നിന്ന് ഖുശ്ബു, പൂര്‍ണിമ, സുഹാസിനി എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഉൾപ്പെടെയുള്ള ക്ഷണിതാക്കൾക്ക് പങ്കെടുക്കാൻ മൂന്നു സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു.

സര്‍പ്രൈസ് ആയി വിവാഹ ആല്‍ബം റിസപ്ഷന്‍ വേദിയില്‍
കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കു വിരുന്ന്. അതിനു പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്‌ഷൻ. അതും കഴിഞ്ഞ് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാർ പ്ലാൻ ചെയ്ത റിസപ്‌ഷനും നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com