-
-

മോദിയെ കാണ്‍മാനില്ല: വാരാണസിയില്‍ പോസ്റ്ററുകള്‍

സോണിയ ഗാന്ധിയെ യേയും രാഹുല്‍ ഗാന്ധിയേയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് പരിഹസിച്ച് പോസ്റ്ററുകള്‍

വാരണാസി: സോണിയ ഗാന്ധിയെ യേയും രാഹുല്‍ ഗാന്ധിയേയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് പരിഹസിച്ച് പോസ്റ്ററുകള്‍. സ്വന്തം എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേത്തിയിലും റായ്ബറേലിയിലും വാരണാസി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് വാരാണസിയിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്  വേളയില്‍ വോട് തേടിയാണ് മോദി അവസാനമായി മണ്ഡലത്തിലെത്തിയതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

മോദിയുടെ ചിത്രമടക്കം ഉള്‍പ്പെട്ടതാണ് പോസ്റ്റര്‍. വാരണാസിയിലെ എംപിയെ അവസാനമായി മണ്ഡലത്തില്‍ കണ്ടത് മാര്‍ച്ച് നാല് മുതല്‍ ആറ് വരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിക്കിടെയാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. എംപിയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ കാണാതായ എംപിക്ക് വേണ്ടി മിസ്സിംഗ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്ററിനു താഴെ വാരാണാസിയിലെ നിസ്സഹായരും നിരാശരുമായ ജനങ്ങള്‍ എന്നാണ് നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ശനിയാഴ്ചയോടെ പോലീസ് ഇടപെട്ട് നീക്കം ചെയ്തു.  ജില്ലാ കോടതി ചുമരിലും വാരണാസിയുടെ പ്രവേശന കവാടങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. പ്രതിപക്ഷ പാര്‍്ട്ടികളാണ് പോസ്റ്ററിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപിക്കെതിരെ ആക്ഷപങ്ങള്‍ ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാലാണ്് പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ ഇത്തരം വിലകുറഞ്ഞ നടപടികളുമായി പ്രതിപക്ഷ ശ്രമമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com