മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി 

80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി 

സാഗര്‍: മധ്യപ്രദേശില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സര്‍വേഷ് സെന്‍ (21) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന് കരുതുന്ന മറ്റൊരാളുമാണ് രാത്രി വീട്ടിനുള്ളില്‍ കടന്നു കയറി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കേള്‍വിക്കുറവുള്ള മുത്തച്ഛന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. 

കുട്ടിയുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. അമ്മ ബന്ധുവിട്ടില്‍ പോയ ദിവസമാണ് അക്രമികള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സര്‍വേഷ് സെന്‍ എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന് സംശയിക്കുന്ന അക്രമി ഒളിവിലാണ്. കൂട്ടബലാത്സംഗക്കുറ്റവും കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിന് എതിരായ നിയമവുമാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com