മമതാ ബാനര്‍ജി പെണ്‍കടുവയെന്ന് ശിവസേന

കോണ്‍ഗ്രസിനും ബിജെപിക്കും കഴിയാത്ത ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാനായത് മമതാ ബാനര്‍ജിക്കാണെന്നും ശിവസേന - വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയിലൂടെയല്ല മമത അധികാരത്തില്‍ ഏറിയത്‌ 
മമതാ ബാനര്‍ജി പെണ്‍കടുവയെന്ന് ശിവസേന

മുംബൈ: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതാ ബാനര്‍ജിയെ വാനാളം പുകഴ്ത്തി ശിവസേന മുഖപത്രം സാമ്‌ന. ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച പെണ്‍കടുവയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നാണ് സാമ്‌നയിലെ  മുഖപ്രസംഗത്തിലാണ് എഴുതിയത്. മമതാ ബാനര്‍ജിയുമായി വിയോജിക്കുന്ന പല മേഖലകള്‍ ഉണ്ടെങ്കിലും യോജിക്കാവുന്ന ഇടങ്ങളില്‍ യോജിക്കുമന്നും മുഖപ്രസംഗം പറയുന്നു.

ബംഗാളിലെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് മമത നടത്തിയത്.  കോണ്‍ഗ്രസിന് ബിജെപിയും പരാജയപ്പെട്ടിടത്തായിരുന്നു മമതയുടെ മുന്നേറ്റമെന്നും ശിവസേന പറയുന്നു. തെരഞ്ഞടുപ്പില്‍ ഇലക്ടോണിക് വോട്ടില്‍ തിരിമറി നടത്തേണ്ട ആവശ്യവും മമതയ്ക്ക് ഇല്ലായിരുന്നു. അത്രയേറെ സ്വാധിനം ജനങ്ങള്‍ക്കിടയില്‍ മമതയ്ക്കുണ്ട്. ബംഗാളിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത് സാമ്പത്തിക പ്രശ്‌നം മാത്രമാണെന്നും ബംഗാളിനോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാകണമെന്നും മുഖപത്രം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com