പ്രധാനമന്ത്രി ഇടപെട്ടു; വ്യാജ വാര്‍ത്ത സര്‍ക്കുലര്‍ പിന്‍വലിക്കും

മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയെന്ന് പരാതി ഉയര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുളള വിവാദ വ്യവസ്ഥ കേന്ദസര്‍ക്കാര്‍ റദ്ദാക്കി
പ്രധാനമന്ത്രി ഇടപെട്ടു; വ്യാജ വാര്‍ത്ത സര്‍ക്കുലര്‍ പിന്‍വലിക്കും

ന്യൂഡല്‍ഹി: മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയെന്ന് പരാതി ഉയര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുളള വിവാദ വ്യവസ്ഥ കേന്ദസര്‍ക്കാര്‍ റദ്ദാക്കി. പുതിയ നിര്‍ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇത്തരം കാര്യങ്ങളില്‍ പ്രസ്‌കൗണ്‍സില്‍ വഴിയാണ് പരിഹാര്ം കാണേണ്ടതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

വ്യാജവാര്‍ത്ത സംബന്ധിച്ച പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടി തുടര്‍ നടപടി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന വ്യവസ്ഥയാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. 15 ദിവസത്തിനുളളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണം. സമിതികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും. ഇതായിരുന്നു വ്യവസ്ഥയിലെ ഉളളടക്കം.

സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദുചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നിടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണകൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വിവാദ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. ഇതാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com