ബംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽാ ഗാന്ധി. പ്രതിപക്ഷ ഐക്യത്തിന് കീഴിൽ മോദിക്ക് വാരാണസി സീറ്റ് നഷ്ടമാകുമെന്നും രാഹുൽ പറഞ്ഞു. ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ല. 2019 ൽ എല്ലാം സാധാരണത്തേതു പോലെയാവുകയും കോൺഗ്രസ് തിരിച്ചുവരുകയും ചെയ്യും. പ്രതിപക്ഷ പാർട്ടികളുടെഐക്യത്തെ മറികടന്ന് തെരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണ്. ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ബിഹാറിലും അതാണ് കണ്ടതെന്നും രാഹുൽ പറഞ്ഞു.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നിവിടങ്ങൾ കോൺഗ്രസ് തിരിച്ചെടുത്തു കഴിഞ്ഞു. ഇതുവരെ നിങ്ങൾ കാണാത്ത രീതിയിലുള്ള തകർച്ചയാണ് ബി.ജെ.പിക്ക് ഉണ്ടാകാൻ പോകുന്നത്. മോദിയും ആർ.എസ്.എസും ചേർന്ന് താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അത് പ്രതിപക്ഷ പാർട്ടികളുടെ െഎക്യത്തിലൂടെ നടപ്പാകുമെന്നും അദ്ദേഹം അടിവരയിട്ടു.
ഒരു വ്യക്തിയെന്ന നിലയിൽ രാജ്യത്തെ ഭരിക്കാൻ കഴിയില്ല. എന്നാൽ നാലുവർഷമായി മോദി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ മനോനിലയും ബി.ജെ.പിയുടെ ദിശയും നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ