രാജ്യത്തിനായി പ്രാര്‍ത്ഥിക്കുക; ഡല്‍ഹി ബിഷപ്പിന്റെ കത്ത് വിവാദത്തില്‍; മോദി സര്‍ക്കാരുമായി ബന്ധമില്ലെന്ന് ആര്‍ച്ച് ബിഷപ്പ്

രാജ്യത്തിനും നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധമായ ആചാരമാണ്. 2019ല്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ വരുന്നതുകണ്ട് പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കുക 
രാജ്യത്തിനായി പ്രാര്‍ത്ഥിക്കുക; ഡല്‍ഹി ബിഷപ്പിന്റെ കത്ത് വിവാദത്തില്‍; മോദി സര്‍ക്കാരുമായി ബന്ധമില്ലെന്ന് ആര്‍ച്ച് ബിഷപ്പ്

ന്യുഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന സന്ദേശവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്. 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാവരും പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്നും വൈദികര്‍ക്കെഴുതിയ കത്തിലാണ് ആര്‍ച്ച് ബിഷപ്പ് കൂട്ടോ അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായിതിന് പിന്നാലെ ഇത് നരേന്ദ്രമോദി സര്‍ക്കാരിനെതിരെയല്ലെന്ന് വിശദീകരണവുമായി ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസ് രംഗത്തെത്തി. 

പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്. രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനാ യജ്ഞം നടത്തണമെന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപവസിക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. മെയ് എട്ടിന് അയച്ച കത്തിനൊപ്പം ഞായറാഴ്ച പള്ളികളില്‍ വായിക്കാനുള്ള പ്രാര്‍ത്ഥനയും സന്ദേശമായി നല്‍കിയിട്ടുണ്ട്.


ആര്‍ച്ച്ബിഷപ്പിന്റെ കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ജാതി സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം തെറ്റാണ്. സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക ആഹ്വാനം ചെയ്യാം. എന്നാല്‍ ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദ്ദേശിക്കരുത്. കപട മതേതര്വത്തിനെതിരെയുള്ള മതേതര വാദികളാണ് നിങ്ങളെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി വക്താവ് ഷയ്‌ന പറഞ്ഞു.

രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനും ഭരണഘടനയാല്‍ സംരക്ഷിക്കുന്ന ജനാധിപത്യ തത്വങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് എല്ലാക്കാലത്തും നമ്മുടെ ദൈവികമായ കടമയാണ്. നാം പൊതുതെരഞ്ഞെടുപ്പിനെ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന കൂടുതലായി വേണം. 2019ലെ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍, പുതിയ സര്‍ക്കാര് വരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന ശക്തിപ്പെടുത്തണം. ഈ മാസം 13 മുതല്‍ നമ്മുടെ പ്രാര്‍ത്ഥന യജ്ഞം ആരംഭിക്കണമെന്നാതായിരുന്നു  കത്തിലെ ഉള്ളടക്കം.

മുന്‍കാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും ആര്‍ച്ചു ബിഷപ്പിന്റെ കത്ത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരല്ലെന്നുമാണ് ഓഫീസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com