'അങ്കിള്‍ ഇതെല്ലാം പ്ലാന്‍ ചെയ്തിരുന്നു'; കൂട്ടുകാരിയുടെ അച്ഛന്‍ ബലാത്സംഗം ചെയ്ത 18കാരി പറയുന്നു

'കൂട്ടുകാരിയുടെ അച്ഛന്‍ കൂടെയുള്ളതിനാല്‍ പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ അമ്മ അനുവാദം നല്‍കിയിരുന്നു. അമ്മ വിചാരിച്ചിരുന്നത് അത് സുരക്ഷിതമാണെന്നാണ്‌'
'അങ്കിള്‍ ഇതെല്ലാം പ്ലാന്‍ ചെയ്തിരുന്നു'; കൂട്ടുകാരിയുടെ അച്ഛന്‍ ബലാത്സംഗം ചെയ്ത 18കാരി പറയുന്നു

കള്‍ക്കൊപ്പം വീട്ടിലെത്തിയ കൂട്ടുകാരിയെ അച്ഛന്‍ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. അങ്കിള്‍ പ്ലാന്‍ ചെയ്താണ് തന്നെ പീഡിപ്പിച്ചത് എന്നാണ് 18 കാരിയായ പെണ്‍കുട്ടി പറയുന്നത്. ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ മദ്യപിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.

താന്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. എന്നാല്‍ അങ്കിള്‍ തനിക്കും കൂട്ടുകാരിക്കും മദ്യം ഓര്‍ഡര്‍ ചെയ്യുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. 'അങ്കിള്‍ ഇത് എല്ലാം പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് തോന്നുന്നത്, അതുകൊണ്ടായിരിക്കും അയാള്‍ തങ്ങളെക്കൊണ്ട് മദ്യപിപ്പിച്ചത്.' പെണ്‍കുട്ടി വ്യക്തമാക്കി. കൂട്ടുകാരിയുടെ അച്ഛന്‍ കൂടെയുള്ളതിനാല്‍ പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ അമ്മ അനുവാദം നല്‍കിയിരുന്നു. അമ്മ വിചാരിച്ചിരുന്നത് അത് സുരക്ഷിതമാണ് എന്നാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ കിടക്കാനെത്തിയ പെണ്‍കുട്ടിയെ  തന്ത്രപൂര്‍വ്വം കിടപ്പു മുറിയിലേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു. ബിസിനസുകാരന്റെ മകള്‍ വിദേശത്ത് പഠിക്കുകയാണ്. അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു.

മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ  പ്രതി പുലര്‍ച്ചെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറക്കുകയും അതിന് ശേഷം വലിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് മുറി പൂട്ടിയ ശേഷം ബലാത്സംഗം ചെയ്തു. ആരോടെങ്കിലൂം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ വിവരം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞെങ്കിലും ഇതിനകം ബിസിനസുകാരന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും പത്തുമണിയോടെ ഇരയുടെ വീട്ടിലേക്ക് പോകുകയും അവരുടെ മാതാവിനോട് വിവരം പറയുകയും മാതാവിനെയും കൂട്ടി സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. ഗുഡ്ഗാവിലുണ്ടായ സംഭവത്തില്‍ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com