ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമാക്കിയ സിനിമ 'പി.എം മോദി' തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടക്കാനാണ് ഈ നിർദേശമെന്നും കമ്മീഷൻ വ്യക്തമാക്കി.
സിനിമ കണ്ട് തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സിനിമ വിശദമായി വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വിവേക് ഒബ്റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് വേളയിൽ സിനിമ റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവരികയായിരുന്നു. അതേസമയം, ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീം കോടതി നിർദേശ പ്രകാരം ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കായി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. ചിത്രം കണ്ട് 22നകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ