നടുവേദനയും വിഷാദരോഗവും പിടിമുറുക്കി; വീട്ടുകാര്‍ക്ക് വിഷം നല്‍കി അധ്യാപകന്‍ ജീവനൊടുക്കി

തിരുപ്പൂര്‍ കൂലിപ്പാളയം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി 12 വര്‍ഷമായി നടുവേദന കാരണം മരുന്നുകള്‍ കഴിച്ചിരുന്നു. യാതൊരു ഭേദവും ഉണ്ടാവാതിരുന്നത് ഇയാളെ വിഷാദരോഗിയാക്കി മാറ്റിയതായും
നടുവേദനയും വിഷാദരോഗവും പിടിമുറുക്കി; വീട്ടുകാര്‍ക്ക് വിഷം നല്‍കി അധ്യാപകന്‍ ജീവനൊടുക്കി

തിരുപ്പൂര്‍: നടുവേദന അസഹ്യമായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി അധ്യാപകന്‍ ജീവനൊടുക്കി. ആന്റണി അരോകിദാസ്(38) ആണ്  ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തിരുപ്പൂര്‍ കൂലിപ്പാളയം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി 12 വര്‍ഷമായി നടുവേദന കാരണം മരുന്നുകള്‍ കഴിച്ചിരുന്നു. യാതൊരു ഭേദവും ഉണ്ടാവാതിരുന്നത് ഇയാളെ വിഷാദരോഗിയാക്കി മാറ്റിയതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിലേക്ക് ഇയാളെ എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com