അലിഗഡ്: ബിജെപിയിൽ അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി പരാതി. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഗുലിസ്‌തന എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.
ബിജെപിയിൽ ചേർന്നത് അറിഞ്ഞ് വീട്ടിലെത്തിയ വീട്ടുമസ്ഥൻ അപമര്യാദയായി പെരുമാറുകയും, വീട് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തതായി ഗുലിസ്‌തന പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു.
"വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതേ ചൊല്ലി തർക്കമുണ്ടായപ്പോഴാണ് ബിജെപിയിൽ ചേർന്നതിനെ ചൊല്ലിയും വാഗ്വാദം നടന്നത്," എന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ