രാംപുർഹട്ട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വയറ്റിൽ നിന്ന് ഒന്നരക്കിലോഗ്രാം ആഭരണങ്ങളും നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് മാർഗ്രാം സ്വദേശിയായ 26കാരിയുടെ വയറ്റിൽ നിന്ന് ഇവ നീക്കിയത്.
അഞ്ചിന്റേയും പത്തിന്റേയും 90 നാണയങ്ങളും മാലകൾ, മൂക്കുത്തികൾ, കമ്മലുകൾ, വളകൾ, പാദസരങ്ങൾ, കൈച്ചെയിനുകൾ, വാച്ചുകൾ എന്നിവയുമാണ് പുറത്തെടുത്തതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സിദ്ധാർഥ ബിശ്വാസ് പറഞ്ഞു. ചെമ്പിലും വെങ്കലത്തിലും തീർത്തതാണ് മിക്ക ആഭരണങ്ങളും. ചിലത് സ്വർണമാണ്.
വീട്ടിലെ ആഭരണങ്ങൾ കാണാതായപ്പോഴാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നും ഇതേപ്പറ്റി തിരക്കിയപ്പോൾ യുവതി ഉറക്കെ കരയുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു. സഹോദരന്റെ കടയിൽ നിന്നാണ് യുവതി നാണയങ്ങളെടുത്തതെന്നും അവർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ