മോദി സര്‍ക്കാരിന്റെ കാലത്ത് സകലതും കാണാതാകുന്നു ; പരിഹാസവുമായി രാഹുല്‍ഗാന്ധി

അനില്‍ അംബാനിക്ക് വേണ്ടിയാണ് ഇടപാട് പ്രധാനമന്ത്രി വൈകിപ്പിച്ചത്. റഫാലില്‍ പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം
മോദി സര്‍ക്കാരിന്റെ കാലത്ത് സകലതും കാണാതാകുന്നു ; പരിഹാസവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അനില്‍ അംബാനിക്ക് വേണ്ടിയാണ് ഇടപാട് പ്രധാനമന്ത്രി വൈകിപ്പിച്ചത്. റഫാലില്‍ പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം.  ഇടപാടില്‍ കുറ്റക്കാരനല്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടാത്തതെന്തെന്നും രാഹുല്‍ ചോദിച്ചു. 

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് എന്തിനാണ്?. ഇക്കാര്യം അന്വേഷണ വിധേയമാക്കണം. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് എല്ലാം കാണാതാകുകയാണ്. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലും കാണാതായെന്നും രാഹുല്‍ പരിഹസിച്ചു.

റപാല്‍ ഇടപാടിലെ രേഖകള്‍ കാണാതാകുന്നതിന് പിന്നില്‍ മോദിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ആരോപിച്ചു. റഫാല്‍ ഇടപാടിലെ കള്ളക്കളി പുറത്തുകൊണ്ടുവന്നവരെയാണ് ഇപ്പോള്‍ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്നത്. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com