ബരേയ്‌ലി: കൊതുകുതിരി പുതപ്പിലേയ്ക്ക് വീണ് ഉറങ്ങുന്നതിനിടെ ദമ്പതികള്‍ വെന്തുമരിച്ചു. 45കാരനായ പപ്പുവും ഭാര്യ രജ്നിയുമാണ് മരിച്ചത്. പുതപ്പിലേക്ക് വീണ കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെത്തുടർന്നാണ് മരണം. ഉത്തര്‍പ്രദേശിലെ സുഭാഷ്‌നഗറിലാണ് സംഭവം.
ഓട്ടോറിക്ഷ തൊഴിലാളിയായ പപ്പുവും രജ്നിയും ഒറ്റ മുറി വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും സംഭവം നടന്ന രാത്രിയിൽ ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. മദ്യപിച്ചിരുന്നതിനാലാകാം ഇവർക്ക് രക്ഷപെടാൻ കഴിയാതിരുന്നതെന്നാണ് പൊലീസ് നിഗമനം. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
വീടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും അഗ്നിക്കിരയായതായി പൊലീസ് അറിയിച്ചു. പപ്പുവിന്റെയും രജ്നിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ